ഇസ്ലാമാബാദ്: അമേരിക്കൻ സേന പിടിച്ചെടുത്ത ഇറേനിയൻ കപ്പലിലെ 22 ജീവനക്കാരെ പാക്കിസ്ഥാനു കൈമാറി.
ഇറാനെതിരായ നാവിക ഉപരോധത്തിന്റെ ഭാഗമായി കഴിഞ്ഞമാസം അവസാനം ഒമാൻ ഉൾക്കടലിൽവച്ചു പിടിച്ചെടുത്ത ടൂസ്ക എന്ന കണ്ടെയ്നർ കപ്പലിലെ ജീവനക്കാരെയാണു വിട്ടയച്ചത്. ഇതിൽ 15 പേർ ഇറാനിൽ തിരിച്ചെത്തിയെന്നാണ് റിപ്പോർട്ട്.
കപ്പൽ പാക്കിസ്ഥാനിലെത്തിച്ച് കേടുപാടുകൾ തീർത്തശേഷം ഇറാനിലെ ഉടമസ്ഥർക്കു കൈമാറുമെന്നാണ് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചത്.
അമേരിക്കയുടെ നടപടികൾ ഇറാനുമായുള്ള ചർച്ചകളിൽ വിശ്വാസം വീണ്ടെടുക്കാൻ സഹായിക്കുമെന്ന് പാക് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.